Saturday, August 27, 2011

ആദരാഞ്ജലികള്‍

എസ്.എന്‍.എം ഐ.എം.ടിയില്‍ പ്രവേശനം നേടി ക്ളാസ് തുടങ്ങാന്‍ കാത്തിരിക്കുകയായിരുന്ന വിദ്യാര്‍ത്ഥി- ചെറായി സ്വദേശി രാഹുല്‍ റജി(19) ചെറായി ബീച്ചില്‍ മുങ്ങി മരിച്ചു.

ആദരാഞ്ജലികള്‍...ആ കുടുംബത്തിന്റെ ദുഖത്തോടൊപ്പം മാല്യങ്കരയിലെ എസ്.എഫ്.ഐ പ്രവര്‍ത്തകരും പങ്കുചേരുന്നു.

Tuesday, August 9, 2011

സംസ്ഥാന ജാഥയ്ക്ക് സ്വീകരണം!!


മെറിറ്റ് സീറ്റിലടക്കം 4300 രൂപ "സ്പെഷല്‍" ഫീസ് ഈടാക്കുന്ന എസ്.എന്‍.എം .എം.ടി ശ്രീനാരായണഗുരുവിന്റെ പേരുനശിപ്പിക്കുകയാണെന്ന് എസ്.എഫ്. സംസ്ഥാന പ്രസിഡണ്ട് :കെ.വി സുമേഷ്.അതു ചോദ്യം ചെയ്ത എസ്.എഫ്. പ്രവര്‍ത്തകനെ ഭീകരവാദിയായി മുദ്രകുത്തിയ കോളേജ് 'സര്‍വ്വവും ഏകം' എന്ന ശ്രീനാരായണീയ ദര്‍ശനത്തിനു കളങ്കം വരുത്തിയിരിക്കുകയാണെന്നും സ്ഥിതി തുടരുകയാണെങ്കില്‍ ശ്രീ യൂദാസ് മംഗലം എന്നാക്കി പുനര്‍നാമകരണം ചെയ്യുകയോ കോളേജ് പൂട്ടി പറവൂര്‍ പട്ടണത്തില്‍ വട്ടിപ്പലിശകേന്ദ്രം തുടങ്ങുയോ ആണ് കോളേജ് അധികൃതര്‍ ചെയ്യേണ്ടതെന്നും കെ.വി സുമേഷ് കൂട്ടിച്ചേര്‍ത്തു.അരാഷ്ട്രീയതയ്ക്കും വര്‍ഗ്ഗിയതയ്ക്കും വിദ്യാഭ്യാസക്കച്ചവടത്തിനും എതിരെയുള്ള എസ്.എഫ്. സംസ്ഥാനജാഥയ്ക്ക് പറവൂരില്‍ നല്കിയ സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തി സംസാരിക്കുകയായിരുന്നു എസ്.എഫ്. സംസ്ഥാനപ്രസിഡണ്ട്.

Saturday, August 6, 2011

എത്ര ഞായറാഴ്ച പതിപ്പിറക്കിയാലും ഈ നിര്‍മ്മല്‍ നിര്‍മ്മലനാവില്ല!



മനോരമ പറയുന്നു
നിര്‍മ്മല്‍ മാധവ് രാഷ്ട്രീയ പരമായി ഒരു തികഞ്ഞ നിക്ഷ്പക്ഷനാണെന്ന്.

പക്ഷെ കോഴിക്കോട് ഐഇടിയില്‍ നിര്‍മ്മല്‍ ഒരു മുഴുവന്‍ സമയ സജീവ കെ.എസ്.യു പ്രവര്‍ത്തകനായിരുന്നു എന്ന് അവിടത്തെ വിദ്യാര്‍ത്ഥികള്‍ പറയുന്നു.


മനോരമ പറയുന്നു നിര്‍മ്മല്‍ കോളേജില്‍ എസ്.എഫ്.ഐക്കാരുടെ ക്രൂര മര്‍ദ്ദനത്തിന് ഇരയായെന്ന്.പഞ്ചായത്ത് തെരെഞ്ഞെടുപ്പ് ദിനങ്ങളില്‍ അവരവരുടെ സ്ഥലങ്ങളില്‍ തെരെഞ്ഞെടുപ്പ് പ്രചരണത്തിലേര്‍പ്പെട്ടിരുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് കൊടുത്ത് എസ്.എഫ്.ഐയെ വേട്ടയാടാനാണ് ഈ കെ.എസ്.യുക്കാരന്‍ ശ്രമിച്ചത്.

മനോരമ പറയുന്നു നിര്‍മ്മല്‍ കോളേജ് ട്രാന്‍സ്ഫര്‍ ശ്രമിച്ചിരുന്നു എന്ന്.

നിര്‍മ്മല്‍ 27000ഇലും താഴ്ന്ന റാങ്കില്‍ പ്രവേശന പരീക്ഷ പാസ്സായി,ഐ.ഇ.ടിയില്‍ മാനേജ്മെന്റ് കോട്ടയില്‍ പ്രവേശനം നേടിയതാണ്.മാനേജ്മെന്റ് കോട്ടയില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥിക്ക് കോളേജ് മാറ്റം എന്ന ഒന്നില്ല എന്ന് എല്ലാവര്‍ക്കും അറിയുന്നതാണല്ലോ?അതുമാത്രമല്ല കോളേജ് മാറ്റത്തിന് കെ.എസ്.യു പ്രവര്‍ത്തകന്‍ എസ്.എഫ്.ഐ നേതാവിന് നടക്കാത്ത കോളേജ് ട്രാന്‍സ്ഫറിന് പണം നല്കിയെന്ന നുണ പതിനായിരക്കണക്കിന് ഞായറാഴ്ച പതിപ്പ് അടിച്ച് സത്യമാക്കി മാറ്റാന്‍ മലയാളത്തിന്റെ നുണമുത്തശ്ശിയ്ക്കു മാത്രമേ കഴിയൂ!

ആലപ്പുഴ ജില്ലയിലെ ഒരു എന്‍ചിനീയറിംഗ് കോളേജിലേക്ക് പല വിധ സ്വാധീനത്താല്‍ ഇയാള്‍ കോളേജ് മാറ്റം നടത്തിയിരുന്നതായും അറിയുന്നു!

മനോരമ നിര്‍മ്മലിന്റെ കുടുംബത്തെ പരിചയപ്പെടുത്തുന്നു-അപകടം സംഭവിച്ച് കൊപ്രാകച്ചവടം നിറുത്തിയ പാവപ്പെട്ടവനായ അച്ഛനും കായികാദ്ധ്യാപികയായ അമ്മയും.കൊപ്രമുതലാളിയായ തങ്കച്ചന്‍ കെ.പി.സി.സിയുടെ അധ്യക്ഷന്‍ രമേഷ് ചെന്നിത്തലയുടെ പേഴ്സണല്‍ സെക്രട്ടറിയായിരുന്നു എന്ന സത്യം പത്രമുത്തശ്ശി അറിഞ്ഞതേയില്ല.ചെന്നിത്തലയുടെ തെരെഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ മണ്ഡലത്തില്‍ തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്തം നല്കാനുമുണ്ടായിരുന്നു "അപകടം പറ്റി അവശനായ കൊപ്രമുതലാളി"

ഇപ്പോള്‍ മനോരമയുടെ ദുഖം സ്വാശ്രയ കോളേജില്‍ മാനേജ്മെന്റ് സീറ്റില്‍ 60000 രൂപ വാര്‍ഷ്ടിക ഫീസില്‍ പ്രവേശനം നേടിയ ഈ കെ.എസ്.യുക്കാരനെ ഗവ:വെസ്റ്റ് ഹില്‍ കോളേജില്‍ മെറിറ്റ് സീറ്റില്‍ 6000 രൂപ ഫീസില്‍ പഠിപ്പിക്കാന്‍ എസ്.എഫ്.ഐ അനുവദിക്കുന്നില്ല എന്നാണ്.


ആളു നിസ്സരക്കാരനല്ലല്ലോ?ചെന്നിത്തലയുടെ വലംകൈ,മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പര്യപ്രകാരം സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മേധാവിയുടെ നിര്‍ദ്ദേശത്താല്‍ യൂണിവേഴ്സിറ്റി രെജിസ്റ്റാര്‍ ഇറക്കിയ പ്രത്യേക ഉത്തരവില്‍ പ്രവേശനം നേടിയ വി.വി.ഐ.പി അല്ലേ?അതും 3ഉം 4ഉം സെമസ്റ്റര്‍ പഠിക്കാതെ നേരിട്ട് 5ആം സെമസ്റ്ററീലേക്ക് ചാടിക്കയറാന്‍ കഴിയുന്ന കേരള ചരിത്രത്തിലെ ആദ്യ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി!

ഇതു ചോദ്യം ചെയ്ത എസ്.എഫ്.ഐ പ്രവര്‍ത്തകരെല്ലാം റാഗ് ചെയ്തവരും മോശക്കാരും!

എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കതിരെ പരസ്യമായി ഭീഷണിമുഴക്കാന്‍ വരെ തുനിഞ്ഞ ആ കൊപ്ര മുതലാളിക്കു നേരെ ചെറുവിരലനക്കാന്‍ അധികൃതര്‍ക്കായില്ല.എന്നാല്‍ ഈ 'പോക്രിത്തരങ്ങളെ' ചോദ്യം ചെയ്ത എസ്.എഫ്.ഐ പ്രവര്‍ത്തകരെ റാഗിംഗ് കേസില്‍ കുടുക്കാനാണ് റബ്ബ് തമ്പുരാന്റെ ശിങ്കിടികളായ ഏമാന്‍മാര്‍ക്ക് താല്‍പ്പര്യം!

ഒന്നു പറഞ്ഞേക്കാം ചെന്നിത്തലയുടെ സ്വന്തം കൊപ്രമുതലാളി ഭീഷണിപ്പെടുത്തിയാലും മാത്തുക്കുട്ടിച്ചായന്‍ കല്ലറയി‌ല്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ് ലേഖനമെഴുതിയാലും ഈ 'നിര്‍മ്മലനെ' ഗവര്‍മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കാന്‍ എസ്.എഫ്.ഐ അനുവദിക്കില്ല!!

Monday, August 1, 2011

2ആം സെമസ്റ്ററില്‍ നിന്നും 5ആം സെമസ്റ്ററിലേക്ക്..ഉമ്മന്‍ ഉത്തരവ്‌‌!

സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് 2010 നവംബര്‍ 1 നു വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയ വിദ്യാര്‍ത്ഥിക്ക് 3 ഉം 4 ഉം സെമസ്റ്റര്‍ പഠിക്കാതെ ..പ്രവേശന പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടിയ കുട്ടികള്‍ പഠിക്കുന്ന ഗവര്‍മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ 5 ആം സെമസ്റ്ററിലേക്ക് പ്രവേശനം നല്കി ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവ്!പ്രസ്തുത വിദ്യാര്‍ഥിക്ക് 3 ഉം 4 ഉം സെമസ്റ്റര്‍ പഠിക്കേണ്ടതില്ല.ഇന്റേര്‍ണല്‍-എ​ക്സ്ടേര്‍ണ‌ല്‍ പരീക്ഷകള്‍ പ്രത്യേകം നടത്തണമെന്നും ഉത്തരവില്‍ പറയുന്നു.ഈ 'തോന്ന്യവാസ'ത്തിനെതിരെ പ്രതികരിച്ച വിദ്യാര്‍ത്ഥി സംഘടനയെ അപമാനപ്പെടുത്തി സര്‍ക്കാരിന്റെ കാപട്യത്തെ മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയാണ് മലയാളത്തിന്റെ പത്രമുത്തശ്ശി!!