Friday, November 18, 2011

????


എസ്।എന്‍।എം സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഇത്തരത്തില്‍ ഒരു നിരോധിത സംഘടനയുടെ പ്രവര്‍ത്തകന്‍ ഇറങ്ങിയിട്ടുണ്ടെങ്കില്‍ അയാള്‍ക്കെതിരെ നടപടി സ്വീകരിക്കുക.

Saturday, October 8, 2011

SFI ഏരിയാ കമ്മിറ്റി പ്രതിഷേധിച്ചു

വിദ്യാഭ്യാസ കച്ചവടത്തിനെതിരായി എസ്.എഫ്.ഐയുടെ നേതൃത്ത്വത്തില്‍ മൂത്തകുന്നം ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന പ്രചരണബോര്‍ഡ് തകര്‍ത്ത സാമൂഹികവിരുദ്ധരുടെ നടപടിയില്‍ എസ്.എഫ്.ഐ പറവൂര്‍ ഏരിയാ കമ്മിറ്റി പ്രതിഷേധിച്ചു.ഈ വിഷയത്തില്‍ വടക്കേക്കര പോലീസ് മുമ്പാകെ എസ്.എഫ്.ഐ പരാതിയും സമര്‍പ്പിച്ചിട്ടുണ്ട്.സാമൂഹികവിരുദ്ധരുടെ സഹായത്തോടെ വിദ്യാഭ്യാസ കച്ചവടം നടത്താനുള്ള മാനേജ്മെന്റിന്റെ വ്യാമോഹം അനുവദിക്കില്ലെന്ന് ഏരിയകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

Wednesday, September 7, 2011

ഓണാശംസകള്‍ !

ഐശ്വര്യത്തിന്റെയും നന്‍മയുടെയും പൂവിളികളുയര്‍ത്തി ഓണം വന്നു. സമതയുടെ ഗൃഹാതുരസ്മരണകളയവിറക്കി ഓണനിനവുകളിലൂടെ നമുക്കും സഞ്ചരിക്കാം. ഓണനിലാവിന്റെ തെളിമയില്‍ ലോകത്തെ മുഴുവന്‍ മലയാളികളും മനസുകൊണ്ട് ഒത്തൊരുമിക്കുന്ന വേളയില്‍ ഏവര്‍ക്കും SFIയുടെ ഓണാശംസകള്‍

Saturday, August 27, 2011

ആദരാഞ്ജലികള്‍

എസ്.എന്‍.എം ഐ.എം.ടിയില്‍ പ്രവേശനം നേടി ക്ളാസ് തുടങ്ങാന്‍ കാത്തിരിക്കുകയായിരുന്ന വിദ്യാര്‍ത്ഥി- ചെറായി സ്വദേശി രാഹുല്‍ റജി(19) ചെറായി ബീച്ചില്‍ മുങ്ങി മരിച്ചു.

ആദരാഞ്ജലികള്‍...ആ കുടുംബത്തിന്റെ ദുഖത്തോടൊപ്പം മാല്യങ്കരയിലെ എസ്.എഫ്.ഐ പ്രവര്‍ത്തകരും പങ്കുചേരുന്നു.

Tuesday, August 9, 2011

സംസ്ഥാന ജാഥയ്ക്ക് സ്വീകരണം!!


മെറിറ്റ് സീറ്റിലടക്കം 4300 രൂപ "സ്പെഷല്‍" ഫീസ് ഈടാക്കുന്ന എസ്.എന്‍.എം .എം.ടി ശ്രീനാരായണഗുരുവിന്റെ പേരുനശിപ്പിക്കുകയാണെന്ന് എസ്.എഫ്. സംസ്ഥാന പ്രസിഡണ്ട് :കെ.വി സുമേഷ്.അതു ചോദ്യം ചെയ്ത എസ്.എഫ്. പ്രവര്‍ത്തകനെ ഭീകരവാദിയായി മുദ്രകുത്തിയ കോളേജ് 'സര്‍വ്വവും ഏകം' എന്ന ശ്രീനാരായണീയ ദര്‍ശനത്തിനു കളങ്കം വരുത്തിയിരിക്കുകയാണെന്നും സ്ഥിതി തുടരുകയാണെങ്കില്‍ ശ്രീ യൂദാസ് മംഗലം എന്നാക്കി പുനര്‍നാമകരണം ചെയ്യുകയോ കോളേജ് പൂട്ടി പറവൂര്‍ പട്ടണത്തില്‍ വട്ടിപ്പലിശകേന്ദ്രം തുടങ്ങുയോ ആണ് കോളേജ് അധികൃതര്‍ ചെയ്യേണ്ടതെന്നും കെ.വി സുമേഷ് കൂട്ടിച്ചേര്‍ത്തു.അരാഷ്ട്രീയതയ്ക്കും വര്‍ഗ്ഗിയതയ്ക്കും വിദ്യാഭ്യാസക്കച്ചവടത്തിനും എതിരെയുള്ള എസ്.എഫ്. സംസ്ഥാനജാഥയ്ക്ക് പറവൂരില്‍ നല്കിയ സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തി സംസാരിക്കുകയായിരുന്നു എസ്.എഫ്. സംസ്ഥാനപ്രസിഡണ്ട്.